തിരുവാതിര ഞാറ്റുവേല ഇന്നു മുതൽ

തിരുവാതിര ഞാറ്റുവേല ജൂൺ 22 ഞായറാഴ്ച ആരംഭിച്ച് ജൂലൈ 6 ഞായറാഴ്ച (മിഥുനം 8 മുതൽ 22 വരെ) അവസാനിക്കും.
MEPPAYUR NEWS www.newsindialine.com
തിരുവാതിര ഞാറ്റുവേല ഇന്നു തുടങ്ങി. ജൂലൈ 6 ഞായറാഴ്ച അവസാനിക്കും. ഇത് മലയാള മാസമായ മിഥുനം 8 മുതൽ 22 വരെയാണ്. സമയക്രമം അനുസരിച്ച്, ജൂൺ 22 ന് രാവിലെ ഞാറ്റുവേല ആരംഭിക്കും. വിശദാംശങ്ങൾ കലണ്ടറുകൾ, പഞ്ചാംഗം എന്നിവയിൽ ലഭ്യമാണ്.
തിരുവാതിര ഞാറ്റുവേലയുമായി ബന്ധപ്പെട്ട പ്രത്യേക ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇപ്പോഴാണ് നടക്കുക. തിരുവാതിരക്ക് തിരിമുറിയാതെ എന്നാണ് ചൊല്ല്. തിരുവാതിരയിൽ നൂറ്റൊന്നു മഴ, നൂറ്റൊന്നു വെയിൽ എന്നുള്ള ചൊല്ലും നിലവിലുണ്ട്.
ഈ സമയം വിളകൾക്ക് ഏറ്റവും അനുയോജ്യമായ സമയമായി കണക്കാക്കപ്പെടുന്നു. ഇത് കർഷകർക്ക് പ്രധാനപ്പെട്ട ഒരു സമയമാണ്. തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി പലയിടങ്ങളിലും ചന്തകളും ആഘോഷങ്ങളും നടക്കാറുണ്ട്. കോഴിക്കോട് രാജാവായിരുന്ന സാമൂതിരിയുടെ പ്രസിദ്ധമായ ഒരു വാക്യമുണ്ട്: നമ്മുടെ തിരുവാതിര ഞാറ്റുവേല അവർ കൊണ്ടുപോകില്ലല്ലോ". തിരുവാതിരയ്ക്ക് വെയിൽ തെളിഞ്ഞാൽ, കർഷകന് ആശ്വാസം എന്നാണ് പ്രമാണം. ഞാറ്റുവേലകളിലെ രാജാവാണ് തിരുവാതിര ഞാറ്റുവേല എന്നാണ് പറയാറുള്ളത്.
വർഷം മുഴുവൻ ഞാറ്റുവേലകളുണ്ട്. വേനലിലും മഴയിലും12 മാസങ്ങളിലായി 27 ഞാറ്റുവേലകൾ ആണുള്ളത്. സൂര്യൻ ഏതു നക്ഷത്രക്കൂട്ടത്തിനൊപ്പമാണു കാണപ്പെടുന്നത് എന്നത് അടിസ്ഥാനമാക്കിയാണ് ഞാറ്റുവേലകൾക്കു പേരിട്ടിരിക്കുന്നത്.
ഒരു നക്ഷത്രഭാഗം കടന്നു പോകാൻ സൂര്യനു വേണ്ട കാലയളവാണു ഞാറ്റുവേല എന്ന് അറിയപ്പെടുന്നത്. ഒരു ഞാറ്റുവേല ശരാശരി പതിമൂന്നര ദിവസത്തോളം നീണ്ടു നിൽക്കും. ഇത്തവണ ജൂൺ 22നാണ് തിരുവാതിര ഞാറ്റുവേല ആരംഭിക്കുന്നത്; 15 ദിവസമുണ്ട്. തിരുവാതിര പൊതുവെ രണ്ടാഴ്ച പൂർണ്ണമായും കാല ദൈർഘ്യമുള്ളതാണ്.
അശ്വതി ഞാറ്റുവേല മുതൽ രേവതി ഞാറ്റുവേല വരെയാണ് 27 എണ്ണം. കനത്ത മഴയുടെ കാലമാണ് സാധാരണഗതിയിൽ തിരുവാതിര ഞാറ്റുവേലക്കാലം. കുരു മുളക് വള്ളികൾ ഉൾപ്പെടെ വിളകൾ ആരംഭിക്കുന്ന സമയമാണ് ഇത്.. ഇതുപോലെ പ്രധാനപ്പെട്ട മറ്റൊരു ഞാറ്റുവേലയാണ് കാർത്തിക ഞാറ്റുവേല ഇത് കടുത്ത വേനലിൽ ആണ്. കിണർ കുഴിക്കുക, കിണർ വൃത്തിയാക്കുക, കിണറുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ ചെയ്യുക എന്നിവയൊക്കെ കാർത്തിക ഞാറ്റുവേല കാലത്താണ് ചെയ്യാറുള്ളത്. മെയ് മാസത്തിൽ ആണ് കാർത്തിക ഞാറ്റുവേലക്കാലം;ഈ വർഷം മെയ് 11 മുതൽ 25വരെയായിരുന്നു. 25നാണ് രോഹിണി ഞാറ്റുവേല തുടങ്ങിയത്. ഇത്തവണ കാർത്തിക, രോഹിണി ഞാറ്റുവേല സമയങ്ങളിൽ കനത്ത മഴ ഉണ്ടായിരുന്നു. ന്യൂന മർദ്ദം മൂലമായിരുന്നു ഇത്. സാധാരണഗതിയിൽ കാർത്തിക ഞാറ്റുവേലക്കാലത്ത് മഴ ഉണ്ടാകാറില്ല