അടിയന്തരാവസ്ഥയിൽ സിപിഐ എം പോരാടിയത് ഒറ്റയ്ക്ക് : മുഖ്യമന്ത്രി

വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ എം വി ഗോവിന്ദൻ മാസ്റ്റർക്ക് തിരുത്തെന്നോണം ഇങ്ങനെ പറഞ്ഞത്.
MEPPAYUR NEWS www.newsindialine.com
തിരുവനന്തപുരം: ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ ആരാധിക്കുന്ന ആർഎസ്എസിനെതിരെ നിരന്തരം പോരാടിയവരാണ് സി പി ഐ (മാർക്സിസ്റ്റ്) എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർഎസ്എസുമായി സിപിഐ എമ്മിന് യോജിപ്പിന്റെ ഒരുമേഖലയുമില്ല. അവരുടെ ആശയങ്ങൾക്കെതിരെ പോരാടുന്നവരാണ് കമ്യൂണിസ്റ്റുകാർ.1925 ൽ ആർഎസ്എസ് രൂപീകരിക്കപ്പെട്ട ശേഷം ഇന്നുവരെ അവരോട് ഐക്യപ്പെടാൻ കമ്മ്യൂണിസ്റ്റുകാർ പോയിട്ടില്ല. ആർഎസ്എസ് എന്നല്ല, ഒരു വർഗീയശക്തികളുമായും ഇന്നലെയും ഇന്നും നാളെയും സിപിഐ എമ്മിന് യോജിപ്പുണ്ടാകില്ല. എം വി ഗോവിന്ദൻ മാസ്റ്റർക്ക് തിരുത്തായി മുഖ്യമന്ത്രി പറഞ്ഞു. ആർ എസ് എസുമായി ഒരുകാലത്തും ബന്ധമില്ല, അടിയന്തിരാവസ്ഥ കാലത്ത് സഹകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു വർഗീയശക്തികളുമായും ബന്ധമില്ല, അതുകൊണ്ടാണ് എല്ലാ വർഗീയശക്തികളും സിപിഐ എമ്മിനെ എതിർക്കുന്നതെന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അടിയന്തരാവസ്ഥക്കാലത്ത് സ്വന്തം നിലയ്ക്കാണ് സിപിഐ എം പോരാടിയത്. ഇന്ദിരാഗാന്ധിയുടെ അമിതാധികാര വാഴ്ചക്കെതിരെ ജനകീയപ്രക്ഷോഭം ഉണ്ടായപ്പോഴും ആരുടെയും തണലിലായിരുന്നില്ല സിപിഐ എം. അടിയന്തരാവാസ്ഥക്കാലത്ത് സിപിഐ എമ്മും ആർഎസ്എസും തമ്മിൽ യാതൊരുബന്ധവും ഉണ്ടായിട്ടില്ല. 1974ലാണ് ജനതാപാർടി രൂപീകരിക്കുന്നത്. അടിയന്തരാവസ്ഥയ്ക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ചെറുത്തുനിൽപ്പുണ്ടായി. വിശാലമുന്നണി ജനതാപാർടിയായി രൂപപ്പെട്ടപ്പോഴും സിപിഐ എം വേറിട്ടുനിന്നു. ജനതാപാർടിയുമായി തെരഞ്ഞെടുപ്പ് സഹകരണമാണുണ്ടായത്.