7937 കോടി ചെലവില്‍ അതിവേഗപാത; കേരളത്തിലെ കോഴിക്കോട് - പാലക്കാട് നഗരങ്ങള്‍ക്കിടയിലെ ദൂരം രണ്ട് മണിക്കൂര്‍ കുറയും

7937 കോടി ചെലവില്‍ അതിവേഗപാത; കേരളത്തിലെ ലെ ദൂരം രണ്ട് മണിക്കൂര്‍ കുറയും
കോഴിക്കോട് - പാലക്കാട് നഗരങ്ങള്‍ക്കിടയില്‍ അതിവേഗപാത
കോഴിക്കോട് : 7937 കോടി ചെലവില്‍ അതിവേഗപാത; കേരളത്തിലെ ലെ ദൂരം രണ്ട് മണിക്കൂര്‍ കുറയും.നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ യാഥാര്‍ത്ഥ്യമാകുന്നതോടെ റോഡിലെ ഗതാഗതക്കുരുക്കില്‍ നിന്ന് വലിയ മാറ്റമാണ് സംഭവിക്കാന്‍ പോകുന്നത്. കോഴിക്കോട് - പാലക്കാട് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ യാത്രാ സമയത്തില്‍ രണ്ട് മണിക്കൂറിനടുത്ത് കുറവ് വരുമെന്നാണ് കണക്ക് കൂട്ടല്‍. റോഡ് നിര്‍മാണത്തിനായി 134 ഹെക്ടര്‍ ഭൂമി വിട്ടുകൊടുക്കാന്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അനുമതി ആയതോടെ പദ്ധതിയുടെ നിര്‍ണായകമായ ഘട്ടമാണ് കടന്നിരിക്കുന്നത്.
നിലവില്‍ കോഴിക്കോട് പാലക്കാട് നഗരങ്ങള്‍ക്കിടയിലുള്ള 126 കിലോമീറ്റര്‍ യാത്രയ്ക്ക് മൂന്ന് മണിക്കൂര്‍ 20 മനിറ്റ് മുതല്‍ മുകളിലേക്കാണ് സമയമെടുക്കുന്നത്. റോഡില്‍ ഗതാഗതക്കുരുക്ക് കൂടുതലുള്ള സമയത്ത് ആണെങ്കില്‍ മണിക്കൂറുകളുടെ കണക്ക് ഇനിയും ഉയരും. 7937 കോടി രൂപയാണ് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ നിര്‍മാണത്തിനായി കണക്കാക്കിയിട്ടുള്ളത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഒന്നര മണിക്കൂര്‍ മാത്രമായി യാത്രാ സമയം കുറയുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.121 കിലോമീറ്ററിലാണ് ഗ്രീന്‍ഫീല്‍ഡ് ഹൈവേ നിര്‍മിക്കുന്നത്. നിര്‍മാണത്തിനു വേണ്ട 98% ഭൂമിയും ഏറ്റെടുത്തെങ്കിലും സൈലന്റ് വാലി ദേശീയോദ്യാനത്തോടു ചേര്‍ന്ന് 9.526 ഹെക്ടര്‍ ഭൂമിയും 124.574 ഹെക്ടര്‍ വനേതര ഭൂമിയും വിട്ടുകിട്ടാനുള്ള കടമ്പകളായിരുന്നു പ്രധാനം. ആനകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ സഞ്ചാരപാതയോടു ചേര്‍ന്ന് ദേശീയ പാത നിര്‍മിക്കുമ്പോള്‍ സംഭവിക്കാവുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കര്‍മപദ്ധതി തയാറാക്കി സമര്‍പ്പിച്ചിരുന്നു.സര്‍വീസ് റോഡുകളില്ലാതെ അടിപ്പാതകള്‍ നിര്‍മിച്ചാണ് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ രൂപരേഖ. നിശ്ചിത ദൂരത്തിനിടെയായിരിക്കും അടിപ്പാത നിര്‍മിക്കുക. ജനവാസമേഖലകളിലെ റോഡുകളെ പരമാവധി ബന്ധിപ്പിച്ചായിരിക്കും പദ്ധതി പൂര്‍ത്തിയാക്കുക. ദേശീയപാത 544ല്‍ പാലക്കാട് മരുതറോഡില്‍ നിന്ന് ആരംഭിച്ച് ദേശീയപാത 66ല്‍ കോഴിക്കോട് പന്തീരാങ്കാവ് വരെയാണ് നിര്‍ദിഷ്ട പാലക്കാട് - കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് അതിവേഗ ഇടനാഴി വിഭാവനം ചെയ്തിട്ടുള്ളത്
പ്രഭാത വ്യായാമ കൂട്ടായ്മയായMec7 ഹെൽത്ത് ക്ലബ് മേപ്പയ്യൂർ യൂണിറ്റ്
മേപ്പയ്യൂർ: പ്രഭാത വ്യായാമ കൂട്ടായ്മയായMec7 ഹെൽത്ത് ക്ലബ് മേപ്പയ്യൂർ യൂണിറ്റ് നൂറാം ദിനാഘോഷം മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ .ടി രാജൻ ഉദ്ഘാടനം ചെയ്തു.Mec7 നോർത്ത് സോണൽ കോ-ഓഡിനേറ്റർ ഡോ.ഇസ്മയിൽ മുജദ്ദിദിവ്യായാമ സന്ദേശം നൽകി. മേഖല കോ-ഓഡിനേറ്റർ ശ്രീ.നിയാസ് എകരൂൽ ലഹരി വിരുദ്ധ സന്ദേശം നൽകി. ട്രെയിനർമാരായ ശ്രീജാബിർ, ശ്രീ.അഷറഫ് എന്നിവർ ആശംസയർപ്പിച്ചു. യൂണിറ്റ് കോ-ഓഡിനേറ്റർ ശ്രീ.ടി.കെ.അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞ യോഗത്തിന് യൂണിറ്റ് ചെയർമാൻ എം.കെ.കുഞ്ഞമ്മദ് ആധ്യക്ഷ്യം വഹിച്ചു ഏരിയ കോ- ഓഡിറ്റോർ ശ്രീ രതീഷ് അടിയോടി നന്ദി അറിയിച്ചു.
ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ കല്ലേറ്: പരിക്കേറ്റ് നാലു വയസുകാരി മരിച്ചു.
മഹാരാഷ്ട്രയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ കല്ലേറ്: പരിക്കേറ്റ് നാലു വയസുകാരി മരിച്ചു.
മഹാരാഷ്ട്രയി ൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ കല്ലേറ്. വിജയപുര-റായ്ച്ചൂർ പാസഞ്ചർ ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്.
കല്ലേറിൽ പരിക്കേറ്റ് അജിത് കാംഗ്രെ എന്ന നാലു വയസുകാരി മരിച്ചു. കുടുംബത്തോടൊപ്പം ഹൊസ്നാനിലെ തന്റെ വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം.
ജനലരികിലിരുന്ന ആരോഹിയുടെ തലയിലാണ് കല്ല് കൊണ്ടത്. ഗുരുതരമായി പരിക്കേറ്റ അജിത് കാംഗ്രെയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
റെയിൽപ്പാളങ്ങളിൽ ജീവൻ പൊലിയുന്നത് നിത്യസംഭവം റിപ്പോർട്ട്
അശ്രദ്ധയും അമിത ആത്മവിശ്വാസവും മൂലം റെയിൽപ്പാളങ്ങളിൽ ജീവൻ പൊലിയുന്നത് നിത്യസംഭവം ആകുന്നതായി കേരളകൗമുദി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ നാല് വർഷത്തിനിടെ 1345 പേരാണ് പാലക്കാട് റെയിൽവേ ഡിവിഷനുകൾ കീഴിൽ മാത്രം മരിച്ചത് 2021 മുതൽ 2024 വരെയുള്ള കടക്കാട് ഇത് ഈ കളികളിൽ 1816 അപകടങ്ങൾ ഉണ്ടായി 510 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് മുതലമടയിൽ 13 പശുക്കൾ ട്രെയിൻ സംഭവം നടന്നത് 2023 ലാണ് ഏറ്റവും കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുള്ളത് 541 അപകടങ്ങൾ ഉണ്ടായപ്പോൾ 357 പേർ മരിക്കുകയും 160 പേർക്ക് പരിക്കേൽക്കുകയും ചെയ്തു അശ്രദ്ധയാണ് കൂടുതൽ മരണങ്ങൾക്കും കാരണമെന്നാണ് കണക്കുകൾ തെളിയിക്കുന്നത് തിര മുമ്പ് ഇറങ്ങൽ ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇരുന്നു യാത്ര ചെയ്യൽ എന്നിവയെല്ലാം അപകട സാധ്യത വർദ്ധിപ്പിക്കുന്നുണ്ട് ഇതുമായി ബന്ധപ്പെട്ട പിഴക്കലും ബോധവൽക്കരണവും നടക്കുന്നുണ്ടെങ്കിലും കാര്യമായ മാറ്റമില്ലെന്നാണ് യാഥാർത്ഥ്യം പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിയോളം മരണങ്ങളും പതിവാണ് ആത്മഹത്യ ചെയ്തു കൂടിയിട്ടുണ്ട്.
പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസിനെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.