ന്യൂപാളയം മാർക്കറ്റ് കല്ലുത്താൻകടവിൽ ഉദ്ഘാടനം ഇന്ന്

ന്യൂപാളയം മാർക്കറ്റ് ഇന്നു രാവിലെ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൾട്ടിലെവൽ മാർക്കറ്റ് ഉദ്ഘാടനം മന്ത്രി എം.ബി രാജേഷും ഹോൾസെയിൽ ആൻഡ് ഓപ്പൺ മാർക്കറ്റ് ഉദ്ഘാടനം മന്ത്രി ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസും നിർവഹിക്കും.
MEPPAYUR NEWS NEWS INDIA LINE.COM
www.newsindialine.com a venture of Democrat
കല്ലുത്താൻകടവ് (കോഴിക്കോട്): അത്യാധുനിക രീതിയിൽ നിർമിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ പച്ചക്കറി മാർക്കറ്റ് ഇന്ന് ഉദ്ഘാടനം ചെയ്യും. നഗരത്തിൽ കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് സമീപം റോഡിനു മറുപുറമാണ് ന്യൂപാളയം മാർക്കറ്റ്. വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് കല്ലുത്താൻകടവിലെ ന്യൂപാളയം മാർക്കറ്റ് യാഥാർത്ഥ്യമാകുന്നത്
ഇന്നു രാവിലെ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പച്ചക്കറി മാർക്കറ്റിലെ മൾട്ടിലെവൽ മാർക്കറ്റ് ഉദ്ഘാടനം മന്ത്രി എം.ബി രാജേഷും ഹോൾസെയിൽ ആൻഡ് ഓപ്പൺ മാർക്കറ്റ് ഉദ്ഘാടനം മന്ത്രി ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസും നിർവഹിക്കും
2005ലാണ് കല്ലുത്താൻകടവ് കോളനിയിലെ താമസക്കാരെ പുതിയ ഫ്ലാറ്റ് നിർമിച്ച് മാറ്റാനും ഈ സ്ഥലത്ത് പുതിയ പഴം-പച്ചക്കറി മാർക്കറ്റ് പണിയാനും തീരുമാനിച്ചത്. 2009ൽ തറക്കല്ലിട്ട
ന്യൂ പാളയം മാർക്കറ്റ് ഏറെ സൗകര്യങ്ങളോടു കൂടിയാണ് കല്ലുത്താൻ കടവിൽ യാഥാർത്ഥ്യമാകുന്നത്. പഴയ പാളയം മാർക്കറ്റിനെ അപേക്ഷിച്ച് സൗകര്യങ്ങളുടെ കാര്യത്തിൽ ബഹുദൂരം മുന്നിലാണ് കല്ലുത്താൻ കടവിലെ ന്യൂ പാളയം മാർക്കറ്റ്
അഞ്ചരയേക്കർ സ്ഥലത്ത്, മൂന്നര ലക്ഷം സ്‌ക്വയർ ഫീറ്റിലാണ് ന്യൂ പാളയം മാർക്കറ്റ് നിർമ്മിച്ചിരിക്കുന്നത്. കല്ലുത്താൻ കടവ് ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് (കാഡ്കോ) 100 കോടിയോളം രൂപ ചെലവഴിച്ച് കെട്ടിടം നിർമ്മിച്ചത്. ആറു ബ്ലോക്കുകളാണ് മാർക്കറ്റിനുള്ളത്. പാർക്കിംഗിന് വിപുലമായ സൌകര്യമുണ്ട്. പ്രധാന ബ്ലോക്കിന്റെ മുകൾഭാഗത്ത് സജ്ജീകരിച്ചിരിക്കുന്ന പാർക്കിംഗിൽ ഒരേസമയം 500 ഓളം വാഹനങ്ങൾ പാർക്ക് ചെയ്യാം
മാർക്കറ്റ് സമുച്ചയത്തിൽ 300 ഓളം ഫ്രൂട്‌സ് ആന്റ് വെജിറ്റബിൾ ഷോപ്പുകളാണുള്ളത്.
ഇതിനു പുറമെ അനുബന്ധ കച്ചവടക്കാർക്കും സൗകര്യമുണ്ട്
പാളയം മാർക്കറ്റ് നിലവിലുള്ളിടത്തുനിന്ന് മാറ്റുന്നതിന്റെ ഭാഗമായി തൊഴിൽരഹിതരാവാനിടയുള്ള പാളയത്തെ ഉന്തുവണ്ടി പെട്ടിക്കട കച്ചവടക്കാരെ കൂടി മാർക്കറ്റിന്റെ ഭാഗമാക്കും. സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് വിനോദത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മുന്നൂറിലധികം കടമുറികളിൽ താഴത്തെ നിലയിലെ 153 കടമുറികളാണ് പഴയ ( നിലവിലുള്ള) മാർക്കറ്റിലുള്ളവർക്ക് നൽകിയത്. കോർപ്പറേഷൻ പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ നടപ്പാക്കിയ ആദ്യത്തെ ബൃഹദ് പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്