വാഹനത്തിനു മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് ആദിവാസിക്ക് മർദ്ദനം.

28 May 2025 11:12 AM
വാഹനത്തിനു മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് ആദിവാസിക്ക് മർദ്ദനം.

24ന് അഗളി ചിറ്റൂർ കട്ടേക്കാടാണ് സംഭവം

പാലക്കാട്: വാഹനത്തിനു മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് ആദിവാസിക്ക് പൈശാചിക പീഡനം. അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ ഷിജു (20)വാണ് ഇരയായത്.മാരകമായി പരിക്കേറ്റ ഷിജു കോട്ടത്തറ ആശുപത്രിയിൽ ചികിത്സതേടി.24ന് അഗളി ചിറ്റൂർ കട്ടേക്കാട് നടന്ന സംഭവം ഇന്നലെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞത്. ക്ഷീരസംഘങ്ങളിൽ നിന്ന് പാൽ സംഭരിച്ച് മിൽമ ഡയറിയിലേക്ക് കൊണ്ടുപോകുന്ന പിക്കപ് വാനിന് മുന്നിലേക്ക് ഷിജു കല്ലിൽതട്ടി വീഴുകയായിരുന്നു.മനഃപൂർവം ചാടിയതാണെന്ന് ആരോപിച്ച് ഡ്രൈവറും ക്ലീനറും ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.നഗ്നനാക്കി പോസ്റ്റിൽകെട്ടിയിട്ടാണ് അട്ടപ്പാടിയിലെ ആദിവാസി യുവാവിനെ മൃഗീയമായി തല്ലിയത്.ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ അഗളി പൊലീസ് ഷിജുവിന്റെ മൊഴി രേഖപ്പെടുത്തി.രണ്ടു മണിക്കൂർ നീണ്ട തായിരുന്നുവത്രെ മർദ്ദനം. മർദ്ദനത്തിൽ കൈയ്ക്കും മുതുകിനും പരിക്കേറ്റു.